തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
2020-21 അദ്ധ്യയനവർഷം പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 200 ദിവസത്തേക്കും, അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് 220 ദിവസത്തേക്കുമുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് സപ്ലൈകോയുടെ സഹകരണത്തോടെയാണ് വിതരണം ചെയ്യുന്നത്. സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതു വരെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എന്റോൾ ചെയ്ത എല്ലാ കുട്ടികൾക്കും ഭക്ഷ്യധാന്യവും കിറ്റുകളും നൽകും . ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽപ്പെടുന്ന പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 29,52,919 വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 43 സ്‌പെഷ്യൽ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾക്കും വിതരണം ചെയ്യും.
പ്രീപ്രൈമറി,പ്രൈമറി വിഭാഗം കുട്ടികൾക്ക് യഥാക്രമം രണ്ട് കിലോ, ആറു കിലോ വീതം ഭക്ഷ്യധാന്യം വിതരണം ചെയ്യും.ഇതിനൊപ്പം 497 രൂപയ്ക്കുള്ള ഭക്ഷ്യസാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യും. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് പത്തു കിലോ അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷണസാധനങ്ങളുമുള്ള കിറ്റുകളാണ് വിതരണം ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |