തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് കേന്ദ്രവിഹിതമായി 251.35 കോടി രൂപയും 68,262 മെട്രിക് ടൺ ഭക്ഷ്യധാന്യവും ലഭിക്കും. ഇത് സംബന്ധിച്ച് സംസ്ഥാനം സമർപ്പിച്ച വാർഷിക വർക്ക് പ്ലാനിനും ബഡ്ജറ്റ് പ്രൊപ്പോസലുകൾക്കും കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസവും സാക്ഷരതയും വകുപ്പ് സെക്രട്ടറി അനിത കാർവാളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം അപ്പ്രൂവൽ ബോർഡ് യോഗം അംഗീകരിച്ചു.
സംസ്ഥാന നിർബന്ധിത വിഹിതമടക്കം 394.15 കോടിയുടെ പദ്ധതി അടങ്കലിനാണ് യോഗം അംഗീകാരം നൽകിയത്. പാചകത്തൊഴിലാളികൾക്കുള്ള ഓണറേറിയം, ഭക്ഷ്യധാന്യത്തിന്റെ കടത്തുകൂലി എന്നിവയിലെ അധികബാദ്ധ്യത കൂടി കണക്കിലെടുത്ത് ഉച്ചഭക്ഷണ പദ്ധതിക്ക് 526 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് സംസ്ഥാനത്തിന് വേണ്ടി ബഡ്ജറ്റ് അവതരിപ്പിച്ചത്. ഓൺലൈനായി നടന്ന യോഗത്തിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻബാബു, അഡിഷണൽ ഡയറക്ടർ സി.എ. സന്തോഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |