സ്ത്രീധനം തടയാൻ സ്വത്തുവിവരം സ്പാർക്കിൽ
തിരുവനന്തപുരം: വിവാദ മരംമുറിക്കൽ ഉത്തരവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങൾ നൽകിയ ഉദ്യോഗസ്ഥയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് മൂന്നു മാസം കഴിഞ്ഞ് തിരുത്തിയതുപോലുള്ള, മേലുദ്യോഗസ്ഥരുടെ പ്രതികാര നടപടികൾ ഇനി നടക്കില്ല. ഉദ്യോഗസ്ഥരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടും സ്കോറും ഒാൺലൈനായി മാത്രം സമർപ്പിച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ് ഉത്തരവിറക്കി. നിശ്ചിത ദിവസത്തിനു ശേഷം ഇവ ഉദ്യോഗസ്ഥന് കിട്ടുകയും ചെയ്യും.
പുതിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ സേവനം മെച്ചപ്പെടുത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമാണ് നടപടി.
അതേസമയം,സ്ത്രീധനം നിരുത്സാഹപ്പെടുത്താൻ സർക്കാർ ജീവനക്കാരുടെ സ്വത്തുവിവരം സ്പാർക്ക് സോഫ്റ്റ് വെയറിൽ നൽകാൻ പൊതുഭരണ വകുപ്പും ഉത്തരവിറക്കി. തെറ്റായ വിവരങ്ങൾ നൽകിയാൽ ഭാവിയിൽ ലോകായുക്ത, വിജിലൻസ് പരാതികളിൽ അത് തിരിച്ചടിയാകുമെന്നതിനാൽ ഇൗ ഉത്തരവും ജീവനക്കാർക്ക് നിർണായകമാണ്.
സർക്കാർ സംവിധാനത്തിൽ കമ്പ്യൂട്ടർവൽക്കരണം നടപ്പാക്കിയിട്ട് പത്തുവർഷത്തിലേറെയായി. എന്നാൽ
ഗതാഗതം, തദ്ദേശസ്വയംഭരണം,സെക്രട്ടേറിയറ്റ്, പൊലീസ്, വനം,വന്യജീവിസംരക്ഷണം തുടങ്ങി ഏതാനും വകുപ്പുകളിൽ മാത്രമാണ് ഒാൺലൈനായി ഭരണനിർവഹണം നടക്കുന്നത്. മറ്റു വകുപ്പുകളിൽ കടലാസിൽ എഴുതി കൈമാറുന്ന രീതിയാണ്. ഇതിന് മാറ്റം വരുത്തണമെന്നും റിപ്പോർട്ടുകൾ ഒാൺലൈനായി മാത്രം സമർപ്പിച്ചാൽ മതിയെന്നും ചീഫ് സെക്രട്ടറിയുടെ കർശന നിർദ്ദേശമുണ്ട്.
കോൺഫിഡൻഷ്യൽ
റിപ്പോർട്ട് ഘടന
ഐ.ടി കേരള മിഷൻ സ്പാർക്ക് രീതിയിൽ പുതിയ സോഫ്റ്റ് വെയർ തയ്യാറാക്കിയിട്ടുണ്ട്. സ്കോർ എന്നാണ് പേര്
ഇതിൽ ജീവനക്കാരുടെ പ്രവർത്തനം സംബന്ധിച്ച മേലുദ്യോഗസ്ഥന്റെ റിപ്പോർട്ടിന് നിശ്ചിത ഫോർമാറ്റുണ്ട്
സ്കോറുകൾ ഒൗട്ട് സ്റ്റാൻഡിംഗ്, വെരിഗുഡ്, ഗുഡ്, ആവറേജ്, നോട്ട് ബാഡ്, പുവർ എന്നിങ്ങനെ
ഇത് ഉദ്യോഗസ്ഥർക്കു കൈമാറി സ്വയം മെച്ചപ്പെടാൻ അവസരം നൽകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |