കണ്ണൂർ:കായികരംഗത്തെ മികവ് പരിഗണിച്ച് ലഭിച്ച ദിവസവേതന ജോലിയുടെ പിൻബലത്തിൽ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ കൊവിഡ് പ്രതിസന്ധിയിൽ ഉലഞ്ഞ് ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ സ്വർണം നേടിയ സരോജിനി തോലാട്ട്. കഴിഞ്ഞ നവംബറിലാണ് കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ വാർഡൻ കം ഇൻസ്ട്രക്ടറായി ജോലിയിൽ പ്രവേശിച്ചത്. കൊവിഡിനെ തുടർന്ന് സ്കൂൾ പ്രവർത്തിക്കാതായതോടെ വീട്ടിലിരിപ്പാണ് സരോജിനി .
അമ്പതു കഴിഞ്ഞ സരോജിനി നിരവധി ദേശീയ, അന്തർദേശീയ മാസ്റ്റേഴ്‌സ് മീറ്റുകളിൽ മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്.10,000, 5000, 3000 മീറ്റർ നടത്തം, 800, 1500 മീറ്റർ ഓട്ടം, 4100, 4-400 റിലേ, 200 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സ്, ലോങ്ജമ്പ് തുടങ്ങിയവയാണ് പങ്കെടുക്കുന്ന ഇനങ്ങൾ.മൂന്നു തവണ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്.ബ്രൂണൈയിൽ നടന്ന ലോക ഓപ്പൺ മാസ്റ്റേഴ്‌സ് മീറ്റിൽ മൂന്നു കിലോമീറ്റർ നടത്തത്തിൽ സ്വർണവും 800 മീറ്റർ ഓട്ടത്തിൽ വെങ്കലവും നേടി. ലോക മാസ്റ്റേഴ്‌സ് മീറ്റുകളിൽ സരോജിനിയുടെ മെഡൽ നേട്ടം 2010 ൽ തുടങ്ങിയതാണ് .ഫ്രാൻസ്, സ്‌പെയിൻ, ജപ്പാൻ, ഓസ്‌ട്രേലിയ, ചൈന, സിംഗപ്പൂർ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന മീറ്റുകളിൽ പങ്കെടുത്ത് മെഡലുകൾ നേടി.
മാപ്പിളപ്പാട്ടുകാരി കൂടിയായ ഇവർ കണ്ണൂർ ,കാസർകോട് ജില്ലകളിലെ കല്ല്യാണ വീടുകളിലെ ഗാനമേളകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ലോട്ടറി വിൽപ്പനയിലേക്കും കടന്നിരുന്നു. എന്നാൽ കൊവിഡ് ഈ വഴികളെല്ലാം അടച്ചതോടെ ജീവിതം വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്
.
വീടിനടുത്തുള്ള റോഡിൽ അത്യാവശ്യം പരിശീലനം ചെയ്യുന്നുണ്ട് . നിരവധി കായികതാരങ്ങളും കലാരംഗത്ത് പ്രവർത്തിക്കുന്നവരും ജീവിതം വഴിമുട്ടി നിൽക്കുകയാണ്.നവംബർ മുതൽ ഫെബ്രുവരി വരെ മാത്രമാണ് ജോലി ഉണ്ടായിരുന്നത്.പിന്നീടങ്ങോട്ട് പോകേണ്ടി വന്നില്ല.
- സരോജിനി തോലാട്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |