തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിലെ മുഴുവൻ അംഗങ്ങൾക്കും സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉറപ്പു വരുത്തുക, അയോഗ്യരായിത്തീർന്ന യോഗം ഭാരവാഹികളെ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഞ്ച് ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത സമര സമിതി നടത്തിയ സെക്രട്ടേറിയറ്റ് ധർണ സമരസമിതി ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ 30 ലക്ഷത്തിലധികം വരുന്ന സമുദായ അംഗങ്ങൾക്കും വോട്ടവകാശം ലഭിച്ചാൽ അവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ കഴിയില്ലെന്ന തിരിച്ചറിവു മൂലമാണ് ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിനെ വെളളാപ്പള്ളി നടേശൻ എതിർക്കുന്നതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. കാൽ നൂറ്റാണ്ടായി ശബ്ദം നഷ്ടമായ ശ്രീനാരായണീയർക്ക് ഗുരുദേവൻ തന്ന വരമാണ് ഹൈക്കോടതി വിധിയുടെ രൂപത്തിൽ നമുക്കു ലഭിച്ചത്. നീതിയുടെ പക്ഷത്ത് എക്കാലവും നിൽക്കുന്ന പിണറായി സർക്കാർ ഹൈക്കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ മന്ദിര നിർമാണത്തിന് നൽകിയ 1.30 കോടി രൂപയുടെ കണക്ക് ശരിവച്ച് വെള്ളാപ്പള്ളി നടേശൻ തന്നെ ഓഡിറ്റ് റിപ്പോർട്ടിൽ എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ടെന്ന് ആരോപണങ്ങൾക്ക് മറുപടിയായി കിളിമാനൂർ ചന്ദ്രബാബു പറഞ്ഞു.
പാളയം ആശാൻ സ്‌ക്വയറിൽ നിന്നുള്ള മാർച്ചിനു ശേഷമായിരുന്നു ധർണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |