തിരുവനന്തപുരം: ഇന്ധന പ്രതിസന്ധി കാരണം നട്ടംതിരിയുന്ന ശ്രീലങ്കയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാനെത്തിയ വിമാനങ്ങളുടെ എണ്ണം 200 ആയി.മെൽബൺ,സിഡ്നി,പാരീസ്,ഫ്രാങ്ക്ഫുർട്ട് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ശ്രീലങ്കൻ എയർലൈൻസിന്റെ 130,ഫ്ലൈ ദുബായിയുടെ 11,എയർ അറേബ്യയുടെ 45,ഒമാൻ എയറിന്റെ 9,ഗൾഫ് എയറിന്റെ 7,എമിറേറ്റ്സിന്റെ ഒരു വിമാനവുമാണ് ഇതുവരെ എത്തിയത്. ശ്രീലങ്കൻ എയർലൈൻസിന്റെ വലിയ വിമാനങ്ങൾക്ക് 1.08ലക്ഷം രൂപയും ഫ്ലൈ ദുബായ് പോലുള്ള ചെറിയ വിമാനങ്ങൾക്ക് അരലക്ഷത്തോളം രൂപയും ലാൻഡിംഗ് ചാർജായി വിമാനത്താവളത്തിന് ലഭിക്കും.ബി.പി.സി.എൽ,ഐ.ഒ.സി എന്നിവയാണ് വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നത്.യാത്രക്കാരെ കയറ്റാനോ ഇറക്കാനോ അനുമതിയില്ല,എന്നാൽ ആവശ്യമെങ്കിൽ ക്രൂ ചേഞ്ച് അനുവദിക്കും.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വിലക്കയറ്റവും ഇന്ധനക്ഷാമവും അതിരൂക്ഷമായതോടെയാണ് ശ്രീലങ്കയിൽ കാര്യങ്ങൾ നിയന്ത്രണാതീതമാണ്.വിമാനങ്ങൾക്കു വേണ്ട ഏവിയേഷൻ ടർബൈൻ ഫ്യുവലിനു (എ.ടി.എഫ്)കടുത്ത ക്ഷാമമായതോടെയാണ് വിമാനങ്ങൾ ഏറ്റവുമടുത്ത വിമാനത്താവളമായ തിരുവനന്തപുരത്തേക്ക് എത്തിത്തുടങ്ങിയത്.മറ്റ് വിമാനങ്ങൾക്കു നൽകുന്ന അതേ നിരക്കിലാണ് ശ്രീലങ്കയിൽ നിന്നുളള വിമാനങ്ങൾക്കും ഇന്ധനംനൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |