പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ പങ്കാളിയാവുകയും കൃത്യത്തിൽ പങ്കെടുത്ത പ്രതികളെ സഹായിക്കുകയും ചെയ്ത അഗ്നിശമനസേനാംഗം അറസ്റ്റിൽ. കൊടുവായൂർ നവക്കോട് എ.പി സ്ട്രീറ്റിൽ ജിഷാദ് (31) ആണ് അറസ്റ്റിലായത്. ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കസ്റ്റഡിയിലുള്ള പ്രതി അബ്ദുൾ റഹ്മാനൊപ്പം ഇന്നലെ പൊലീസ് തെളിവെടുത്തു. മലപ്പുറത്ത് ജോലിചെയ്യുന്ന ജിഷാദ് ജോലിവിന്യാസത്തിന്റെ ഭാഗമായി കുറച്ചുനാളായി കോങ്ങാട് സ്റ്റേഷനിലാണ്.
ശ്രീനിവാസനെ കൊലപ്പെടുത്താൻ പുറപ്പെട്ട ജില്ലാ ആശുപത്രി പരിസരത്തെ സ്വകാര്യ പാർക്കിംഗ് സ്ഥലം, ബൈക്കിൽ സഞ്ചരിച്ച കോർട്ട് റോഡ്, ഹരിക്കാര സ്ട്രീറ്റ്, ബി.ഒ.സി റോഡ്, പട്ടിക്കര, വടക്കന്തറ, മാർക്കറ്റ് റോഡ്, മേലാമുറി എന്നിവിടങ്ങളിൽ എത്തിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ പ്രതികൾ സഞ്ചരിച്ച റൂട്ട്മാപ്പ് തയ്യാറാക്കി.
മൂന്നുദിവസങ്ങളിലായി നടത്തിയ തെളിവെടുപ്പിൽ ഇവർ ഉപയോഗിച്ച ബൈക്ക്, വസ്ത്രങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. കൊലയാളിസംഘത്തിലെ നാലുപേരും ഗൂഢാലോചനയിലും സഹായം നൽകിയവരുമായ 17പേരുമാണ് ഇതുവരെ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |