തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കടയടപ്പ് സമരം ഭാഗികം. പ്രധാന ജംഗ്ഷനിലൊഴികെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളടക്കം തുറന്നു പ്രവർത്തിച്ചു. ചിലയിടങ്ങളിൽ കടയടപ്പ് പൊതുജനങ്ങളെ ബാധിച്ചു. കടയടപ്പ് സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രസിഡന്റ് ടി.നസിറുദ്ദീൻ നിർവഹിച്ചു. ഓൺലൈൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ടി.പി.ആർ നിരക്കിന്റെ പേരിൽ വ്യാപാരികളെ ചൂഷണം ചെയ്യുന്നത്. ലോക്ക്ഡൗൺ കാരണം കച്ചവടം നഷ്ടത്തിലായതിന്റെ പേരിൽ ഈ വർഷം മാത്രം ആത്മഹത്യ ചെയ്തത് നാലു പേരാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാ ദിവസവും കട തുറക്കാനുള്ള അനുമതി ലഭിച്ചാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും നസിറുദ്ദീൻ പറഞ്ഞു. കടയടപ്പിന്റെ ഭാഗമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |