ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളിലാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. ജനങ്ങൾക്ക് നിയമ സഹായവും നഷ്ടപരിഹാരവും പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കസ്റ്റഡി മർദ്ദനത്തിന്റെ രൂപത്തിലാണ് മനുഷ്യാവകാശ ലംഘനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത്. സാധാരണക്കാരല്ലാത്തവർക്കും പൊലീസിന്റെ മൂന്നാംമുറയിൽ നിന്ന് രക്ഷയില്ല. പൊലീസിന്റെ അമിതാധികാര പ്രയോഗങ്ങൾക്ക് തടയിടണമെങ്കിൽ നിയമസഹായത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ കൂടുതൽ ബോധ്യമുണ്ടാവണം. സൗജന്യമായി നിയമസഹായം ലഭിക്കാനുള്ള സാഹചര്യങ്ങളുമൊരുക്കണം. നിയമസഹായവും നിയമ വ്യവസ്ഥകളും വ്യക്തമാക്കുന്ന ബോർഡുകൾ പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കണം. പൊലീസുകാർക്കും ബോധവത്കരണം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |