കൊച്ചി: പ്രതിസന്ധി കാലത്ത് സിനിമ തന്നു സഹായിച്ചവരെ ഡെയ്ലി കളക്‌ഷൻ റിപ്പോർട്ടിൽ (ഡി.സി.ആർ) കൃത്രിമം കാട്ടി വഞ്ചിക്കരുതെന്ന് തിയേറ്റർ ഉടമകൾക്ക് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരളയുടെ (ഫിയോക്ക്) മുന്നറിയിപ്പ്.
50 ശതമാനം സീറ്റുകളിൽ മാത്രം പ്രവേശനത്തിനാണ് സർക്കാർ അനുമതി. ചില തിയേറ്ററുകൾ കൂടുതൽ ആളുകളെ കയറ്റുകയും ആ കണക്ക് ഡി.സി.ആറിൽ രേഖപ്പെടുത്താതിരിക്കുകയും ചെയ്യുന്നതായി ഫിയോക്കിന് 'കുറുപ്പ്' സിനിമയുടെ വിതരണക്കാരായ വേഫെയർ ഫിലിംസ് റീലീസ് പരാതി നൽകിയിട്ടുണ്ട്. ഡി.സി.ആറിലെ തിരിമറി കാരണമുണ്ടായ നഷ്ടം വിലയിരുത്താൻ സിനിമ റീലീസ് ചെയ്ത 12-ാം തീയതി മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ വിതരണക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓരോ പ്രദർശനം കഴിയുമ്പോഴും ടിക്കറ്റുകളുടെ ക്ലാസ് തിരിച്ചുള്ള ഡി.സി.ആർ വിതരണക്കാർക്ക് അയച്ചുകൊടുക്കണം. വിതരണക്കാരുടെ വിശ്വാസം വർദ്ധിപ്പിക്കാനും സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിനും തിയേറ്റർ ഉടമകൾ ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് ഫിയോക്ക് സെക്രട്ടറി സുമേഷ് ജോസഫ് മണർകാട്ട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |