പനമരം: വയനാട് നടവയൽ കേണിച്ചിറയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി. വ്യാഴാഴ്ച കൊന്ന പശുവിന്റെ ജഡം കഴിക്കാനാണ് ഇന്നലെ വൈകിട്ട് നാലുമണിയോടെ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നോക്കിനിൽക്കെയാണിത്. മാംസം അഞ്ചു മിനിട്ടോളം ഭക്ഷിച്ച ശേഷം കാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച വൈകിട്ട് 5.30നാണ് തെക്കേ പുന്നപ്പിള്ളിൽ വർഗീസിന്റെ പശുവിനെ കടുവ ആക്രമിച്ചത്. വർഗീസ് ഒച്ചവെച്ചതോടെ കടുവ ഓടിപ്പോയി. ഇന്നലെ ഉച്ചയോടെ കടുവയെ കണ്ടെന്ന് പ്രദേശവാസികൾ വിവരം അറിയിച്ചതോടെയാണ് കൂടുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |