ഹരിപ്പാട് : സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ടി.ജെ.ആഞ്ചലോസിനെ വീണ്ടും തിരഞ്ഞെടുത്തു. 57അംഗ ജില്ലാ കൗൺസിലും നിലവിൽ വന്നു. അസി.സെക്രട്ടറിമാരെ പിന്നീട് തിരഞ്ഞെടുക്കും. നിലവിൽ അസി. സെക്രട്ടറിയായിരുന്ന ജി. കൃഷ്‌ണപ്രസാദിനെ ആഞ്ചലോസിനെതിരെ മത്സരിപ്പിക്കാൻ ഒരു വിഭാഗം തയ്യാറായെങ്കിലും നേതൃത്വം ഇടപെട്ട് ഒഴിവാക്കി. സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകൾക്കെതിരെയും, കയർ മേഖലയെ കാര്യമായി പരിഗണിക്കാത്ത മന്ത്രി പി. രാജീവിനെതിരെയും പ്രമേയം പാസാക്കി. സമ്മേളനത്തിന്റെ ആദ്യവസാനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുത്തു.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്ന ആഞ്ചലാേസ് സി.പി.എം ടിക്കറ്റിൽ മാരാരിക്കുളത്ത് നിന്ന് നിയമസഭാംഗമായും, ആലപ്പുഴയിൽ നിന്ന്
ലോക്‌സഭാഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള സർവ്വകലാശാല സെനറ്റ് അംഗം, സർവകലാശാല യൂണിയൻ ചെയർമാൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. ടെസി ഭാര്യ. എബിൻ, ബിബിൻ എന്നിവർ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |