തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവമായ 'വർണപ്പകിട്ട് 2022'മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സർഗാത്മക കഴിവുകളുള്ള ട്രാൻസ്ജെൻഡേഴ്സിന് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ വേദി ഒരുക്കി ഉപജീവനമാർഗം കണ്ടെത്തുന്ന നൂതന പദ്ധതി നടപ്പിലാക്കുമെന്നും 'മഴവില്ല്' എന്ന സമഗ്ര പദ്ധതിയിലൂടെ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് മുഖ്യാതിഥിയായി. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എം. അഞ്ജന, ട്രാൻസ്ജെൻഡർ കവയിത്രി വിജയരാജ മല്ലിക, യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ സജി സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രുതി സിതാര, സുകു, ഡോ. പ്രിയ വി.എസ്, ആനന്ദ് സി. രാജപ്പൻ, പ്രവീൺനാഥ്, സഞ്ജന ചന്ദ്രൻ, സീമ വിനീത്, വർഷ അഞ്ജന തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |