SignIn
Kerala Kaumudi Online
Thursday, 19 September 2024 4.02 PM IST

ക്ഷേമപ്രവൃത്തികൾക്ക് കേന്ദ്ര ​​​​​​​തിട്ടൂരം വേണ്ട: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
treasurycm

തിരുവനന്തപുരം: ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്ര സർക്കാരിന്റെ തിട്ടൂരം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ട്രഷറിയുടെ ആസ്ഥാനമന്ദിരം പട്ടത്ത് ഉദ്ഘാടനം ചെയ്യവേയാണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.

ക്ഷേമപ്രവർത്തനങ്ങൾ കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടുകൂടി മാത്രമേ നടത്താവു എന്നാണ് പറയുന്നത്.അത് മനസിൽ വച്ചാൽ മതി. ആ വിരട്ടൽ കണ്ട് ഭയക്കുന്നവരല്ല എൽ.ഡി.എഫ് സർക്കാർ. കേരളം കൂടുതൽ കടമെടുക്കുന്നുവെന്നാണ് ആരോപണം. കടം വാങ്ങാത്ത ആരാണുള്ളത്. ഇന്ത്യയുടെ വിദേശ കടം 49 ലക്ഷം കോടിയാണ്. ഈ വർഷം 3.5 ലക്ഷം കോടി കടമെടുത്ത കേന്ദ്രമാണ് കേരളത്തോട് കടം വാങ്ങരുതെന്ന് പറയുന്നത്. കേന്ദ്രമായാലും കേരളമായാലും ആവശ്യത്തിന് കടം വാങ്ങേണ്ടി വരും. അത് ദുർവ്യയം ചെയ്യരുതെന്നേയുള്ളൂ.

സംസ്ഥാന സർക്കാരുകളുടെമേൽ മേക്കിട്ടുകയറലാണ് ചുമതലയെന്ന് കേന്ദ്രം വിചാരിക്കരുത്. രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് സംസ്ഥാനങ്ങൾ നിലകൊള്ളുന്നത്. മറ്റ് സംസ്ഥാനങ്ങളെപോലെ കേരളവും രാജ്യത്തിന്റെ ഭാഗമാണ്. എന്നാൽ,​ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളെ കേന്ദ്രം കണ്ണിലെ കരടായി കാണുന്നു. ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുകയും കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പോലും നിരാകരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് . കോർപ്പറേറ്റുകളുടെ ക്ഷേമം മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാർ അനുമതി നൽകി നടപ്പാക്കേണ്ട ചില കാര്യങ്ങളുണ്ട്. എയിംസ് അത്തരത്തിലൊന്നാണ്. എയിംസ് ലഭിച്ച സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ എന്ത് കുറവാണ് കേരളത്തിനുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കണം. ഒരു സംസ്ഥാനത്തോട് ഏത് രീതിയിൽ നീതികേട് കാണിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ട്രഷറി പ്രവർത്തനങ്ങളെ കൂടുതൽ നവീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടക്കുമ്പോൾ മറുഭാഗത്ത് ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. ആ രീതിയിലുള്ള മനോഭാവം ജീവനക്കാരിൽ നിന്നുണ്ടാവണം.

ട്രഷറിയുടെ പ്രവർത്തനങ്ങളെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നതായി അദ്ധ്യക്ഷനായ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. മന്ത്രിമാരായ ആന്റണി രാജു,​ ജി.ആർ.അനിൽ,​ എ.എ.റഹീം എം.പി,​വി.കെ.പ്രശാന്ത് എം.എൽ.എ, ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ,​ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സെക്രട്ടറി മുഹമ്മദ് വൈ.സഫീറുള്ള തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TREASURYCM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.