ന്യൂഡൽഹി: ലൈഫ് മിഷൻ കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ എന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരമായെന്ന് കരുതുന്നതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒന്നും അവസാനിച്ചിട്ടില്ലെന്നും കേസിലെ ഇ.ഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വിശ്വസ്തന്റെ നേതൃത്വത്തിൽ നടന്ന കോഴ ഇടപാടിൽ പിണറായി വിജയനും പങ്കുണ്ടെന്ന് ശിവശങ്കറിന്റെ അറസ്റ്റ് വ്യക്തമാക്കുന്നു. അല്ലെങ്കിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത പമ്പരവിഡ്ഢിയും കഴിവുകെട്ടവനുമായ ഭരണാധികാരിയാണ് പിണറായി വിജയൻ. കേസ് വന്നയുടനെ വിജിലൻസിനെ ഉപയോഗിച്ച് ഫയൽ പിടിച്ചെടുത്തത് എന്തിനാണ്? ആ ഫയലുകൾ ഇനിയും സി.ബി.ഐക്ക് കൈമാറാത്തത് എന്തു കൊണ്ടാണ്? ഉത്തരങ്ങൾ പുറത്ത് വരട്ടെയെന്നും വൻ സ്രാവുകൾക്ക് വലയൊരുങ്ങട്ടെയെന്നും മുരളീധരൻ പോസ്റ്റിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |