തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം 13.6 ശതമാനമാണ് ഉൗർജ്ജഉപഭോഗം വർദ്ധിച്ചതെന്നും ഇത് രാജ്യത്തിന്റെ വളർച്ചയാണ് കാണിക്കുന്നതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.
കെ.എസ്.ഇ.ബി ഒാഫീസേഴ്സ് സംഘ് മൂന്നാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം അമിതമായ രാഷ്ട്രീയവത്കരണവും അഴിമതിയും സർവ്വീസ് ചട്ടങ്ങളുടെ ലംഘനവുമാണ് കെ.എസ്.ഇ.ബി.യെ നഷ്ടത്തിലാക്കുന്നത്. ഖജനാവ് ചോർത്തി ധൂർത്ത് നടത്തിയ നേതാവിനെതിരെ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു.
സംഘ് പ്രസിഡന്റ് എ.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ലഘുഉദ്യോഗഭാരതി മുൻസംസ്ഥാന പ്രസിഡന്റ് ബി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ബി.എം.എസ് ജില്ലാ സെക്രട്ടറി കെ. ജയകുമാർ, വൈദ്യുതി മസ്ദൂർ സംഘ് വർക്കിംഗ് പ്രസിഡന്റ് വി.ആർ.അനിൽകുമാർ, കെ.എസ്.ഇ.ബി ഒാഫീസേഴ്സ് സംഘ് നേതാക്കളായ വിനോദ്കുമാർ എസ്, ഇ.ടി.മുരളീമോഹൻ,രാധാകൃഷ്ണൻ നായർ.ഡി,പ്രേമചന്ദ്രൻ പി.എസ്,സരസ്വതി ടി എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി യു.വി.സുരേഷ് റിപ്പോർട്ടും ട്രഷറർ പ്രസാദ് പുത്തലത്ത് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.വിരമിച്ച ശ്രീകുമാർ.ബി,പുരുഷോത്തമൻ.കെ എന്നിവർക്ക് കേന്ദ്രമന്ത്രി ഉപഹാരങ്ങൾ നൽകി.പി.എസ്.വിജയലക്ഷ്മി സ്വാഗതവും ബൈജു.പി.നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി എ.സതീഷ്‌കുമാർ(പ്രസിഡന്റ് ), യു.വി.സുരേഷ്(ജനറൽ സെക്രട്ടറി),പ്രസാദ് പുത്തലത്ത്(ട്രഷറർ),വിജയലക്ഷ്മി പി.എസ്.,ഗിരീഷ്‌കുമാർ.ജി.വി,സരസ്വതി.ടി,ഗോപാലകൃഷ്ണൻ.പി.ജ്യോതി പി.ഡി.(വൈസ്‌പ്രസിഡന്റുമാർ),സജീവ്കുമാർ.ബി.എൻ,വിനോദ്കുമാർ.എസ്,ബൈജു.പി.ശ്രീജിത്ത് എസ്.നാഥ്,മുരളീധരൻ(സെക്രട്ടറിമാർ)എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |