ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ പിടിയിലാകുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കോൺസുലേറ്റുകൾ മുഖേനെ സ്ഥിരം നയതന്ത്ര സംവിധാനം പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ ലോക്‌സഭയിൽ ടി.എൻ. പ്രതാപനെ അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സ്ഥിരം നയതന്ത്ര സംവിധാനം നേരത്തേ ഉണ്ടായിരുന്നതായി പ്രതാപൻ ചൂണ്ടിക്കാട്ടി. നിലവിൽ ഇത്തരം കാര്യങ്ങളിൽ വിദേശകാര്യ മന്ത്രാലയം വേണ്ട ശ്രദ്ധ കൊടുക്കുന്നില്ലെന്ന് എം.പി കുറ്റപ്പെടുത്തി.
എന്നാൽ നിലവിൽ വിവിധ രാജ്യങ്ങളിലെ കോൺസുലേറ്റുകൾ ഇത്തരം വിഷയങ്ങൾ ഗൗരവത്തോടെ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് വി.മുരളീധരൻ മറുപടി നൽകി. പ്രസ്തുത വിഷയത്തിൽ മന്ത്രാലയം സജീവമായി ഇടപെടാറുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |