സൗജന്യമല്ല
കുത്തിവയ്പ് സ്വകാര്യകേന്ദ്രങ്ങളിൽ
ന്യൂഡൽഹി: 18 വയസ് തികഞ്ഞ എല്ലാവർക്കും നാളെ മുതൽ കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടിരിക്കണം.നേരത്തേ സ്വീകരിച്ച വാക്സിന്റേതായിരിക്കും ബൂസ്റ്റർ ഡോസും. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി നൽകുന്നതിനാൽ സൗജന്യമല്ല. കൊവിഷീൽഡിന് 780 രൂപയും കൊവാക്സിന് 1,200 രുപയുമാണ് ഇപ്പോൾ ഈടാക്കുന്ന വില.
ആരോഗ്യ പ്രവർത്തകർ, മുൻനിര ജീവനക്കാർ, 60 വയസ് കഴിഞ്ഞവർ എന്നിവർക്ക് സർക്കാർ കേന്ദ്രങ്ങൾ വഴിയുള്ള സൗജന്യ ബൂസ്റ്റർ ഡോസ് തുടരും. 2.4 കോടി ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകി. രാജ്യത്ത് ഇതുവരെ 185.20 കോടി ഡോസ് വാക്സിനാണ് നൽകിയത്.
വിദേശയാത്രകളെ ബാധിക്കുന്നതിനാൽ
ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ബൂസ്റ്റർ ഡോസ് നിർബ്ബന്ധമാക്കിയതോടെ തൊഴിൽ തേടിയെത്തുന്ന ഇന്ത്യക്കാരെ ബാധിച്ചു തുടങ്ങിയതാണ് ബൂസ്റ്റർ ഡോസ് എല്ലാവർക്കും നൽകാൻ കാരണം. ചൈന ഉൾപ്പെടെ പല രാഷ്ട്രങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും വർദ്ധിച്ചതും പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതും നിമിത്തമായി.
ആശുപത്രികൾക്ക് 600 രൂപയിൽ താഴെ നിരക്കിൽ കൊവിഷീൽഡ് നൽകും. ഇതിനൊപ്പം ആശുപത്രി ചാർജ് ഈടാക്കിയാവും കുത്തിവയ്ക്കുക.
- അദാർ പൂനവാല, സി.ഇ.ഒ,
സിറം ഇൻസ്റ്റിറ്റ്യൂട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |