തിരുവനന്തപുരം: "വിഷമം താങ്ങാനാവുന്നില്ല, അവരില്ലെന്നു വിശ്വസിക്കാനുമാകുന്നില്ല...., ഞങ്ങളെ ജോലിക്കാരെപ്പോലെയല്ല കുടുംബാംഗങ്ങളെപ്പോലെയായിരുന്നു ഷേർളി ചേച്ചിയും മക്കളും ബേബി അണ്ണനും കണ്ടിരുന്നത്." - ബേബിയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന മിനിയും പുറംപണിക്കാരനായ ഭർത്താവ് അനിലും കണ്ണീർ പൊഴിച്ചുകൊണ്ട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 9.30ന് ബേബി അണ്ണനും ഷേർളി ചേച്ചിയും മെഡിക്കൽ ചെക്കപ്പിനായി തിരുവനന്തപുരത്തേക്ക് പോയിരുന്നു. അത് അവസാനത്തെ കൂടിക്കാഴ്ചയാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല- മിനി പറഞ്ഞു. റെയാന്റെ കളിചിരികൾ കണ്ണിൽനിന്ന് മായുന്നില്ലെന്ന് അനിലും പറഞ്ഞു. അവന് നല്ല ചുറുചുറുക്കായിരുന്നു. ആരും എടുത്ത് ഉമ്മവയ്‌ക്കുന്ന പൊന്നോമന. തിരുവനന്തപുരത്തേക്ക് പോകും മുൻപ് ഭർത്താവിന് ജോലിക്കൂലിയായി 1300 രൂപ മിനിയുടെ കൈയിൽ കൊടുത്തു. തിങ്കളാഴ്ച എണ്ണയാട്ടാനുള്ള കൊപ്ര അരിയുന്ന തിരക്കിലായിരുന്നു അനിൽ. അഭിരാമിയും നിഹിലും അതിന് സഹായിച്ചു. റെഹാനും ഒപ്പമിരുന്നു കളിയായിരുന്നു. സമീപത്തെ അമ്പലത്തിൽ അന്നദാന പ്രസാദം അഭിരാമിക്ക് വാങ്ങി നൽകി. വൈകിട്ടോടെ അഭിരാമി ചായ ഇട്ടുനൽകി. പിന്നീട് ജോലികൾ തീർത്ത് ഷേർളി ചേച്ചിയെ കണ്ടിട്ട് പോകാൻ കാത്തിരുന്നെങ്കിലും വരാൻ വൈകുമെന്ന് അഭിരാമി പറഞ്ഞു. അവർ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞേ വരൂ. ചേച്ചി പോക്കോ എന്നു പറഞ്ഞു. വൈകിട്ട് ആറരയോടെ ചിക്കൻ വാങ്ങാൻ മിനിയും ഭർത്താവും അതുവഴി പോയപ്പോൾ ബേബിയുടെ കാർ അകത്ത് കിടക്കുന്നതു കണ്ടിരുന്നു. വൈകിയതുകൊണ്ട് അവിടെ കയറിയില്ല.
എ.സി ഓൺ ചെയ്‌താൽ
വീട്ടിലെ മുറികളിലെ വാതിലുകളെല്ലാം പട്ടവച്ച് ബലപ്പെടുത്തിയതിനാൽ പെട്ടെന്നാർക്കും തുറക്കാനാകില്ല.
എല്ലാ മുറികളിലും എസി ഉണ്ട്. എസി ഓൺചെയ്താൽ പുറത്തെ ശബ്ദം ഒന്നും കേൾക്കില്ല. പലപ്പോഴും മുറി തുറക്കാൻ ഫോൺ വിളിച്ചാണ് പറയുന്നതെന്നും മിനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |