തിരുവനന്തപുരം: കർക്കടകവാവ് ദിനമായ ഇന്ന് പിതൃസ്‌മരണയിൽ വിശ്വാസികൾ ബലിതർപ്പണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ പ്രധാന സ്‌നാനഘട്ടങ്ങളിലെല്ലാം വിശ്വാസികളെത്തി കാത്തിരുന്നു. പുലർച്ചയോടെ വൻ ഭക്തജന തിരക്കായി.
ബലിതർപ്പണത്തിന് പ്രശസ്തമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ 2.30 മുതൽ തർപ്പണം ആരംഭിച്ചു. വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ മൂന്നു മുതലും ആലുവ മണപ്പുറത്ത് രാത്രി 12നും ചടങ്ങുകൾ ആരംഭിച്ചു. അതേസമയം വർക്കല പാപനാശം കടപ്പുറത്ത് ഇന്നലെ വൈകിട്ടോടെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. ആലുവ അദ്വൈതാശ്രമത്തിൽ പുലർച്ചെ നാലരയോടെയും തിരുനാവായ മണപ്പുറത്ത് പുലർച്ചെ 2നും ബലിതർപ്പണം ആരംഭിച്ചു.
ഇന്നലെ രാത്രി 7.30 മുതൽ അമാവാസി ആരംഭിച്ചിരുന്നു. സൂര്യൻ ഉച്ചസ്ഥായിയിൽ എത്തുന്നതിനു മുമ്പ് ബലി തർപ്പണം നടത്തണമെന്നതിനാൽ ഉച്ചയോടെ ചടങ്ങുകൾ തീരുന്ന വിധമുള്ള ക്രമീകരണമാണ് പ്രധാന കേന്ദ്രങ്ങളിലെല്ലാം ഒരുക്കിയിരുന്നത്. ഇവിടങ്ങളിലെല്ലാം കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |