SignIn
Kerala Kaumudi Online
Friday, 26 April 2024 8.19 AM IST

വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രം: വി.ഡി. സതീശൻ

vd-satheesan

കൊച്ചി: സോഷ്യൽ എൻജിനിയറിംഗ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണ് ആലപ്പുഴയിലെ കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരസ്പരം പാലൂട്ടി വളർത്തുന്ന രണ്ട് ശത്രുക്കൾ തമ്മിലുള്ളതും വർഗീയ ചേരിതിരിവ് ലക്ഷ്യമിടുന്നതുമാണവ. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം മുതൽ വർഗീയ ശക്തികളുമായി മാറിമാറി സി.പി.എമ്മിനുള്ള ബന്ധമാണ് അപകടമായത്. ബി.ജെ.പിക്കാരും എസ്.ഡി.പി.ഐക്കാരും പ്രതിപ്പട്ടികയിലുള്ള കേസുകളിൽ കുറ്റവാളികളെ പിടിക്കാൻ പൊലീസിന് താത്പര്യമില്ല. വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ശ്രമം.

ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും പുണരുന്ന സർക്കാരാണ് സംസ്ഥാനത്തെ ഈ സ്ഥിതിയിൽ എത്തിച്ചത്.

വർഗീയ ചേരിതിരിവുണ്ടാകാതിരിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചാൽ പിന്തുണയ്ക്കും. ഇതിൽ നിന്ന് ലാഭം ഉണ്ടാക്കാനാണ് ശ്രമമെങ്കിൽ ചെറുക്കും. കേരളത്തിന്റെ മതേതരത്വം സംരക്ഷിക്കണമെങ്കിൽ ആർ.എസ്.എസും എസ്.ഡി.പി.ഐയും ഒരുക്കുന്ന കെണിയിൽ വീഴാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.