കൊല്ലം: വളർത്തുമൃഗങ്ങൾ പെരുകിയിട്ടും ഡോക്ടർമാരില്ലാതെ സർക്കാർ മൃഗാശുപത്രികൾ മെലിയുന്നു. 50 മൃഗാശുപത്രികളിലും ഡിസ്പെൻസറികളിലും ഡോക്ടർമാരില്ല.
ഡിസ്പെൻസറികളിൽ ഒരു വെറ്ററിനറി സർജനും
മൃഗാശുപത്രികളിൽ സീനിയർ വെറ്ററിനറി സർജനുമാണുള്ളത്. ഡോക്ടർ അവധിയെടുക്കുന്ന ദിവസം മൃഗാശുപത്രിക്കും അവധിയാണ്.
തദ്ദേശ സ്ഥാപനങ്ങളും വകുപ്പും നടപ്പാക്കുന്ന പദ്ധതികളുടെ നിർവഹണ ചുമതലകൂടി ഉള്ളതിനാൽ ചിലപ്പോൾ ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടെങ്കിലും സേവനം ലഭിക്കില്ല.
പത്ത് വർഷത്തിനിടയിൽ താത്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിച്ച് രാത്രികാല ക്ലിനിക് ആരംഭിച്ചിരുന്നു. ശമ്പളം കുറവായതിനാൽ ഡോക്ടർമാർ ജോലി ഉപേക്ഷിച്ച് തുടങ്ങിയതോടെ ക്ലിനിക്കുകൾ ഒന്നൊന്നായി അടയുകയാണ്.
.................
ഒ.പി ഒരു കോടി കടക്കും
മൃഗാശുപത്രികളിൽ ചികിത്സയ്ക്ക് എത്തിക്കുന്ന വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം പത്തു ലക്ഷമോ അതിലേറെയുമോ ഓരോ വർഷവും വർദ്ധിക്കുന്നുണ്ട്. അടുത്തവർഷത്തെ കണക്ക് നോക്കുമ്പോൾ
ഒരു കോടി കടന്നേക്കും.
കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടമായ പലരും മൃഗവളർത്തലിലേക്ക് തിരിഞ്ഞിട്ടുണ്ട്. വിദേശത്ത് നിന്നു മുന്തിയ ഇനം നായ്ക്കളെയും പൂച്ചകളെയും എത്തിച്ച് വളർത്തുന്നവരുമുണ്ട്.
# ഒ.പി
2018-19 - 67 ലക്ഷം
2019-20 - 77 ലക്ഷം
2020-21 - 90 ലക്ഷം
........................................................
# സർക്കാർ ഡോക്ടർമാർ
1186: വെറ്ററിനറി സർജൻ
384: സീനിയർ വെറ്ററിനറി സർജൻ / അസി. ഡയറക്ടർ
65: ചീഫ് മെഡിക്കൽ ഓഫീസർ / ഡെപ്യൂട്ടി ഡയറക്ടർ
24: ജില്ല മൃഗസംരക്ഷണ ഓഫീസർ / ജോ. ഡയറക്ടർ
01:അഡി. ഡയറക്ടർ
# ചികിത്സയ്ക്ക്
869: ഡിസ്പെൻസറികൾ
213: മൃഗാശുപത്രികൾ
49: പോളി ക്ലിനിക്
14:ജില്ലാ വെറ്ററിനറി ആശുപത്രി
''
വെറ്ററിനറി ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ സർക്കാർ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഒഴിവുകളിൽ ഡോക്ടർമാരെ ഉടൻ നിയമിക്കും.''
-ജെ. ചിഞ്ചുറാണി, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |