കൊച്ചി: കേരളത്തിലെ സാമൂഹികസ്ഥിതി സത്യസന്ധമായി പറഞ്ഞ പി.സി. ജോർജിന്റെ അറസ്റ്റ് ഇരട്ടത്താപ്പും ഹൈന്ദവരോടുള്ള വെല്ലുവിളിയുമാണെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരനും പറഞ്ഞു. ഭരണഘടനയ്ക്ക് മുന്നിൽ എല്ലാവരും തുല്യരാണെന്നും തുല്യനീതി ഉറപ്പാക്കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞതിന്റെ പിറ്റേന്ന് തങ്ങൾക്കത് ബാധകമല്ലെന്ന് കേരള പൊലീസ് തെളിയിച്ചു. ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്ന് ക്രൈസ്തവസമൂഹം തിരിച്ചറിയാൻ ജോർജിന്റെ പ്രസ്താവന കാരണമാകുമെന്നതിനാൽ അത് തടയാനുള്ള ഉന്നത ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |