കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയിൽ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. സർക്കാരിന്റെ നിലപാട് അറിയാൻവേണ്ടിയായിരുന്നു നാളത്തേക്ക് മാറ്റിയത്. ദുബായിലേക്ക് കടന്ന വിജയ് ബാബു ഇപ്പോൾ ജോർജിയയിലുണ്ടെന്നാണ് സൂചന. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാറില്ലാത്ത ആ രാജ്യത്തേക്കാണ് പോയതെങ്കിലും റെഡ് കോർണർ നോട്ടീസ് ഇറക്കാനാണ് പൊലീസിന്റെ നീക്കം. പാസ്പോർട്ട് റദ്ദാക്കിയതിനാൽ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നത്.
സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനാണ് യുവനടി താനുമായി ബന്ധമുണ്ടാക്കിയതെന്നും ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകി ബ്ളാക്ക്മെയിൽ ചെയ്യുകയാണെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |