കൊച്ചി: വിശ്വഹിന്ദു പരിഷത്ത് കേരളത്തിലെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായി അഖിലേന്ത്യാ ജോയിന്റ് ജനറൽ സെക്രട്ടറി ജി. സ്ഥാണുമാലയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 60-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടനാ പ്രവർത്തനം വിപുലമാക്കാൻ വാർഷിക ബൈഠക് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. 7000 ഗ്രാമങ്ങളിൽ കൂടി സംഘടനാ പ്രവർത്തനം എത്തിക്കും. എല്ലാ പഞ്ചായത്തുകളിലും സദ്ഗമയ കൗൺസലിംഗ് നിയമസഹായ കേന്ദ്രങ്ങൾ ആരംഭിക്കും. സിവിൽ സർവീസ്, മാദ്ധ്യമ പഠന കേന്ദ്രം എന്നിവ ആരംഭിക്കും. സംശുദ്ധ എന്ന പേരിൽ പൂജാദ്രവ്യങ്ങൾ ഉടൻ വിപണിയിലിറക്കും. വിശ്വഹിന്ദു ദേവസ്വം എന്ന ട്രസ്റ്റിന് കീഴിലാകും ഇനി സംഘടനയുടെ കീഴിലുള്ള ക്ഷേത്രങ്ങൾ പ്രവർത്തിക്കുകയെന്നും സ്ഥാണുമാലയൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.ആർ. രാജശേഖരൻ, ഉപാദ്ധ്യക്ഷൻ അഡ്വ. അനിൽ വിളയിൽ, പ്രചാർ പ്രമുഖ് അഡ്വ. മനോരഞ്ജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |