തിരുവനന്തപുരം: 2023 സെപ്‌തംബറിൽ മലയാളിക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കോട്ട് ഹോട്ടലിൽ വിസിൽ സംഘടിപ്പിച്ച വിഴിഞ്ഞം വിദഗ്ദ്ധ സമിതി സംഗമത്തിലും സെമിനാറിലും അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖം സ്വകാര്യവ്യക്തിയുടേതല്ല. അദാനി പോർട്ടെന്ന് ചില മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് തെറ്റാണ്. നിശ്‌ചിത കാലത്തേക്കുള്ള നടത്തിപ്പ് മാത്രമാണ് അദാനി ഗ്രൂപ്പിനുള്ളത്. സർക്കാരിന്റെ തുറമുഖമാണിത്. 2011നെക്കാൾ 2021ൽ വിഴിഞ്ഞത്ത് മത്സ്യലഭ്യത 16 ശതമാനം വർദ്ധിച്ചതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. സാമ്പത്തിക മേഖലയിൽ തുറമുഖമുണ്ടാക്കുന്ന ഉണർവ് ചെറുതാകില്ല. തുടക്കത്തിൽ തന്നെ പത്ത് ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി വിഴിഞ്ഞം തുറമുഖത്തിനുണ്ടാകും. കേരളത്തിലെ മറ്റ് ചെറുകിട തുറമുഖങ്ങൾക്ക് പദ്ധതി ഉണർവേകുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |