28ന് സെക്രട്ടേറിയറ്റ് ധർണ
കോഴിക്കോട്: വിലക്കയറ്റത്തിന് കാരണമാകുന്ന നികുതി വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. മുഖ്യമന്ത്രി, ധനകാര്യമന്ത്രി തുടങ്ങിയവർക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകിയതായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമരപരിപാടികളുടെ ആദ്യഘട്ടമെന്ന നിലയിൽ 20 മുതൽ ജില്ലാതല പ്രചാരണ ജാഥകൾ സംഘടിപ്പിക്കും. 28ന് സംസ്ഥാന കൗൺസിൽ അംഗങ്ങൾ സെക്രട്ടേറിയറ്റിന് മുമ്പിൽ ധർണ സംഘടിപ്പിക്കുമെന്നും രാജു അപ്‌സര പറഞ്ഞു.
വ്യാപാരമേഖലയെ തകർക്കുന്ന നികുതി വ്യവസ്ഥകളാണ് ബഡ്ജറ്റിലുള്ളത്. വ്യാപാരി ക്ഷേമപെൻഷൻ 1600ൽ നിന്ന് 1300 ആയി കുറച്ചത് പുനഃസ്ഥാപിക്കാൻ സർക്കാർ തയ്യാറായില്ല. വൈദ്യുതിക്ക് കൂടിയ താരിഫ് നിലനിൽക്കെ വെള്ളക്കരം വർദ്ധിപ്പിച്ചത് വ്യാപാരികൾക്ക് ഇരുട്ടടിയാണ്. ജി.എസ്.ടി നടപ്പിലാക്കിയപ്പോഴുള്ള അപാകതകൾ പരിഹരിക്കാതിരിക്കെ മുൻകാലകണക്കുകളുടെ പേരിൽ വ്യാപാരസ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകാൻ തയ്യാറെടുക്കുന്നത് വ്യാപാരികൾക്ക് ബാദ്ധ്യത വരുത്താൻ ഇടവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |