തിരുവനന്തപുരം: യേശുദാസ് ആലപിച്ച 'മണിമുറ്റത്താവണി പന്തൽ..' എന്ന ഗാനം പശ്ചാത്തലത്തിൽ മുഴങ്ങവേ എ.കെ.ജി ഹാളിൽ ബാലുശേരി എം.എൽ.എ കെ.എം സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും മോതിരം പരസ്പരം കൈവിരലുകളിൽ അണിയിച്ചു. വളരെ ലളിതമായിട്ടായിരുന്നു വിവാഹ നിശ്ചയച്ചടങ്ങ്. സച്ചിന്റെ സഹോദരി സാന്ദ്ര സമ്മാനമായി ആര്യയ്‌ക്ക് വസ്‌ത്രം കൈമാറി.
കൊവിഡ് സാഹചര്യങ്ങളടക്കം പരിഗണിച്ച് ഉചിതമായ തീയതി വിവാഹത്തിനായി കണ്ടെത്തുമെന്ന് സച്ചിൻദേവ് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ വിവാഹം കാണുമെന്ന മാദ്ധ്യമവാർത്തകൾ തെറ്റാണ്. വിവാഹത്തിന് ഇരുവരുടേയും രാഷ്‌ട്രീയം കൂടി കാരണമായിട്ടുണ്ടെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു. വിവാഹം തിരുവനന്തപുരത്ത് വച്ചായിരിക്കുമെന്ന് സച്ചിൻദേവിന്റെ പിതാവ് നന്ദകുമാർ പറഞ്ഞു.
മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ഡി.കെ മുരളി, വി.ജോയി, വി.കെ.പ്രശാന്ത്, ഐ.ബി സതീഷ്, സി.പി.എം നേതാക്കളായ കോലിയക്കോട് കൃഷ്‌ണൻ നായർ, എം.വിജയകുമാർ,സി.ജയൻ ബാബു, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം, ഭാര്യ അമൃത, മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യ വീണ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |