തിരുവനന്തപുരം: വിവാദമായ മരം മുറിക്കൽ സംഭവത്തിൽ വനം–റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നൽകിയ ശുപാർശയെ തുടർന്നാണിത്. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
വിജിലൻസ് അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും നീണ്ടേക്കാം. ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുള്ള ചിലരുമായി സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. വനം, റവന്യു വകുപ്പുകളിലെ 4 പേർ ഇപ്പോൾ പ്രതിപ്പട്ടികയിലുണ്ട്. നാലു പേരെ കൂടി പ്രതി ചേർത്തേക്കും. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ ഇത്രയും വലിയ മരംകൊള്ള നടക്കില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിനു പിന്നാലെയാണ് സർക്കാർ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |