8. 20 മണിക്കൂർ നീളുന്ന പരിപാടി
തിരുവനന്തപുരം: ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസിന്റെ 82-ാം ജന്മദിനമായ നാളെ, അദ്ദേഹം ആലപിച്ച 82 അനശ്വര ഗാനങ്ങൾ യുവതലമുറയിലെ 82 ഗായകർ ആലപിക്കും.
ഭാരത് ഭവനും പാലക്കാട് സ്വരലയയും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയും സംയുക്തമായാണ് ഗാനഗന്ധർവ്വന് പിറന്നാൾ ഉപഹാരമായി ഗാനാഞ്ജലി ഒരുക്കുന്നത്.
മന്ത്രി സജി ചെറിയാൻ, സ്വരലയ ചെയർമാൻ എൻ. കൃഷ്ണദാസ്, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സ്വരലയ സെക്രട്ടറി ടി.ആർ. അജയൻ, കഥാകൃത്ത് അശോകൻ ചരുവിൽ, സാംസ്‌കാരിക പ്രവർത്തകൻ കരിവെള്ളൂർ മുരളി എന്നിവർ ജന്മദിന സന്ദേശങ്ങളുമായി എത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10.20 വരെ 8 മണിക്കൂർ 20 മിനിട്ട് ദൈർഘ്യമുള്ള പരിപാടി ഭാരത് ഭവന്റെയും പാലക്കാട് സ്വരലയയുടെയും മഴമിഴി മൾട്ടി മീഡിയ മെഗാസ്ട്രീമിംഗ് ഫേസ് ബുക്ക് പേജുകളിലൂടെയുമാണ് ആസ്വാദകർക്ക് മുന്നിലെത്തുന്നത്.
യേശുദാസ് തിരുവനന്തപുരത്തെ സ്വാതി തിരുനാൾ സംഗീത കോളേജിൽ പഠിച്ച കാലത്ത് താമസിച്ചിരുന്ന, ഭാരത് ഭവൻ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള കാർ ഷെഡ് ഇന്നും അത് പോലെ സൂക്ഷിച്ചിട്ടുണ്ട്. ആ ഇടം, കലാകേരളത്തിനും ഇന്ത്യക്കും അഭിമാനിക്കാവുന്ന ഗാനഗന്ധർവ്വന്റെ ജീവിത നാൾവഴികളെ കാലത്തിനപ്പുറത്തേക്ക് സൂക്ഷിച്ചുവയ്ക്കാവുന്ന യേശുദാസ് ഡിജിറ്റൽ ലൈബ്രറിയായി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. യേശുദാസിന്റെ ജീവിത നാൾവഴികൾ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററി, അദ്ദേഹം ആലപിച്ച ശാസ്ത്രീയ സംഗീത കൃതികൾ, ലളിത ഗാനങ്ങൾ, ഭക്തി ഗാനങ്ങൾ, നാടൻ പാട്ടുകൾ, ചലച്ചിത്ര ഗാനങ്ങൾ, യേശുദാസിന്റെ പേരിലുള്ള പുസ്തകങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഡിജിറ്റൽ ലൈബ്രറിയും ഗവേഷണ കേന്ദ്രവുമാണ് ഭാരത് ഭവന്റെ പദ്ധതിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |