മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ തുടർച്ചയായ അഞ്ചാം കൂറുമാറ്റത്തിന് വഴിയൊരുക്കി 15-ാം സാക്ഷി മെഹറുന്നീസ ഇന്നലെ കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞു. കേസിലെ 10,11,12,14 സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. പൊലീസ് നിർബന്ധത്താലാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്ന് പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസ കോടതിയിൽ പറഞ്ഞു. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നുവെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.
അതേസമയം,വിസ്താരത്തിനിടെ മൊഴി മാറ്റിയ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറും 12-ാം സാക്ഷിയുമായ അനിൽകുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. 13-ാം സാക്ഷി സുരേഷ് അസുഖം ബാധിച്ച് ആശുപത്രിയിലായതിനാൽ പിന്നീടായിരിക്കും വിസ്താരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |