തിരുവനന്തപുരം: ബി.ജെ.പിക്ക് നിയമസഭയിലെ പ്രാതിനിദ്ധ്യം നഷ്ടപ്പെട്ടെങ്കിലും നന്ദിപ്രമേയ ചർച്ചയിലുടനീളം നിറഞ്ഞു നിന്നത് ബി.ജെ.പി മാത്രം. ബി.ജെ.പിയുടെ വോട്ട് ലഭിച്ചത് യു.ഡി.എഫിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതേ കണക്കുകൾ വച്ച് ബി.ജെ.പിയുടെ വോട്ട് ലഭിച്ചത് എൽ.ഡി.എഫിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സമർത്ഥിച്ചു. ചർച്ചയിൽ പങ്കെടുത്തവർ ബേപ്പൂർ, വടകര മോഡൽ സഖ്യവും വോട്ട് മറിക്കലുമൊക്കെ പ്രധാന വിഷയങ്ങളാക്കി. ബാബറി മസ്ജിദ് തകർത്തതും മുഖ്യമന്ത്രി പ്രസംഗ വിഷയമാക്കി. ഓരോ ജില്ലയിലും ബി.ജെ.പിക്ക് കുറഞ്ഞ വോട്ടുകളുടെ കണക്കും മുഖ്യമന്ത്രി ഹാജരാക്കി.
നേതാക്കളെല്ലാം കക്ഷി രാഷ്ട്രീയം പറഞ്ഞപ്പോൾ പരിണിതപ്രജ്ഞനെപ്പോലെയാണ് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിച്ചത്. കൊവിഡ് ബാധിച്ച കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് അദ്ദേഹം പങ്കുവച്ചത്. അടിയന്തരാവസ്ഥയെന്ന അസാധാരണ സാഹചര്യം ഉണ്ടായപ്പോൾ തങ്ങൾക്കും തുടർ ഭരണം കിട്ടിയിട്ടുണ്ട്. ലീഗ് എന്നും മതേതര ചിന്താഗതിയാണ് വച്ചുപുലർത്തിയത്. ഞങ്ങൾക്ക് മൂർച്ച പോരാ എന്നു പറഞ്ഞ് പുറത്തുപോയവരെയാണ് നിങ്ങൾ ഒറ്രയ്ക്കും അരപ്പാർട്ടിയായും കൂടെ കൂട്ടിയത്.
എം.സി മൊയ്തീൻ, മോൻസ് ജോസഫ്, എം.രാജഗോപാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |