തൃശൂർ: കുഴൽപ്പണക്കേസ് വിവാദ അലിയൊലിക്കിടെ തൃശൂരിൽ ബി.ജെ.പി സംസ്ഥാന നേതാവിന് മർദ്ദനം. അയൽ ജില്ലയിൽ നിന്നുമെത്തി തൃശൂരിൽ താമസിച്ചു വരികയായിരുന്നു ഈ നേതാവ്.
രാത്രി വൈകിയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മടങ്ങിയെങ്കിലും താമസിച്ച സ്ഥലം വിട്ടു നൽകിയിരുന്നില്ല. ഇവിടെ ശനിയാഴ്ചയെത്തിയപ്പോൾ ഏതാനും പേർ ചേർന്നാണ് മർദ്ദിച്ചത്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾ താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മർദ്ദനം.
ആക്രമണത്തിൽ നിന്നു രക്ഷപ്പെടാനായി നേതാവ് വാതിലടയ്ക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ കുടുങ്ങി പരിക്കേറ്റു. തിരഞ്ഞെടുപ്പിനു ശേഷവും ഇയാളുടെ തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനെതിരെ പാർട്ടി നേതൃത്വത്തിന് ജില്ലാ നേതൃത്വം പരാതി നൽകിയിരുന്നു. അത് വകവയ്ക്കാതെ നേതാവ് ഇടയ്ക്കിടെ തൃശൂരിലെത്തിയിരുന്നു. ശനിയാഴ്ച തൃശൂരിലെത്തിയ നേതാവുമായി മർദ്ദിച്ചവർ ആദ്യം തർക്കമുണ്ടായി. അതിനുശേഷമായിരുന്നു മർദ്ദനം. ഇരു കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |