തിരുവനന്തപുരം: സ്‌കൂളുകളുടെ അക്കാഡമിക നിലവാരം ഉയർത്തുന്നതിന് 1032.63 കോടി ബഡ്ജറ്റിൽ വകയിരുത്തി. ഓരോ ജില്ലയിലെയും ഒരു സ്കൂളിനെ മോഡൽ സ്‌കൂളായി ഉയർത്തും. സ്‌കൂളുകളുടെ മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് സമ്പ്രദായം ഏർപ്പെടുത്തും. ആറുമാസത്തിലൊരിക്കൽ അദ്ധ്യാപകർക്ക് റസിഡൻഷ്യലായി പരിശീലനം നൽകും. ഡി.ഡി, ഡി.ഇ.ഒ, എ.ഇ.ഒ അദ്ധ്യാപകർ തുടങ്ങിയവരുടെ പ്രവർത്തനവും വിലയിരുത്തും.
സ്‌കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ- 10 കോടി
സ്‌കൂളുകൾ സാങ്കേതിക സൗഹൃദമാക്കാൻ- 27.50 കോടി
പാർശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്- 5.15 കോടി
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന്- 14.80 കോടി
സ്‌കൂളുകളുടെ ആധുനികവത്കരണത്തിന്- 33 കോടി
എ.ഐ, അനുബന്ധ സാങ്കേതികവിദ്യകൾ, ഡീപ് സാങ്കേതികവിദ്യ എന്നിവയുടെ വെല്ലുവിളികളെ നേരിടാനുള്ള പരിശീലനത്തിന്- ഒരു കോടി
സൗജന്യ യൂണിഫോം വിതരണം- 155.34 (മുൻവർഷത്തെക്കാൾ 15.34 കോടി അധികം)
ബൗദ്ധിക വെല്ലുവിളിയുള്ള കുട്ടികളുടെ സംരക്ഷണ സ്ഥാപനങ്ങൾക്ക്- 50 കോടി
കൈറ്റ് (ഐ.ടി@ സ്കൂൾ)- 38.50 കോടി
ഹയർ സെക്കൻഡറി മേഖലയ്ക്ക്- 75.20 കോടി (ഗവ.സ്കൂളുകൾ- 52 കോടി, വി.എച്ച്.എസ്.സി- 13 കോടി)
സി.എച്ച്. മുഹമ്മദ് കോയ ഇൻസ്റ്രിറ്റ്യൂട്ടിന്- 10 കോടി
എസ്.സി.ഇ.ആർ.ടി ക്ക്- 21 കോടി
സമഗ്രശിക്ഷ കേരള സംസ്ഥാന വിഹിതം - 55 കോടി
സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്നുള്ള പദ്ധതിക്ക്- 340 കോടി
ഉച്ചഭക്ഷണത്തിന് 382.14 കോടി
ആറ് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് 382.14 കോടി വകയിരുത്തി. കേന്ദ്ര വിഹിതത്തിന് ആനുപാതികമായ സംസ്ഥാന വിഹിതമാണ് 150 കോടി. മുട്ടയും പാലും നൽകാൻ 232.14 കോടിയും വകയിരുത്തി. കേന്ദ്രവിഹിതമായി 225 കോടിയാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |