SignIn
Kerala Kaumudi Online
Saturday, 27 April 2024 5.28 AM IST

രണ്ടുവർഷത്തിനകം കടം 3.90 ലക്ഷം കോടി

budget

തിരുവനന്തപുരം: രണ്ടുവർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ കടം 3,90,500 കോടിയാകുമെന്ന് സർക്കാർ പ്രസിദ്ധീകരിച്ച മീഡിയം ടേം ഫിസ്കൽ പ്ലാൻ വ്യക്തമാക്കുന്നു. ഇപ്പോൾ 3,27,654.70 കോടി രൂപയാണ് കടം. ജി.എസ്.ഡി.പിയുടെ 37.39 ശതമാനമാണിത്. കിഫ്ബി വഴിയുള്ള കടം ഇതിന് പുറമെയാണ്. ആദ്യ കൊവിഡ് മൂലം സംസ്ഥാന ജി.എസ്.ഡി.പിയിൽ 1,56,041 കോടി രൂപയുടെ കുറവുണ്ടായി.

2021-22ലെ ബഡ്ജറ്റ് എസ്റ്രിമേറ്രിൽ ജി.എസ്.ഡി.പി വർദ്ധന 6.6 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കൊവിഡ് രണ്ടാം തരംഗം സ്ഥിതി വഷളാക്കി. കഴിഞ്ഞ വർഷം ഇത് മൈനസ് 3.82 ശതമാനമായി ഇടിഞ്ഞു.

2019-20ൽ റവന്യൂ വരവിൽ 2.83 ശതമാനത്തിന്റെ നെഗറ്റീവ് വളർച്ചയാണുണ്ടായത്. തനത് നികുതി വരുമാനത്തിൽ 0.63 ശതമാനവും കേന്ദ്രനികുതി വിഹിതത്തിൽ 9.17 ശതമാനത്തിന്റെയും കുറവുണ്ടായി. റവന്യൂ ചെലവും 5.07 ശതമാനം കുറഞ്ഞു.ശമ്പളം, പെൻഷൻ, പലിശ എന്നിവ ഒഴികയെുള്ളവയിലാണ് കുറവ് വന്നത്. റവന്യൂ കമ്മി പ്രതീക്ഷിച്ച 2.21ൽ നിന്ന് 1.7 ശതമാനമായും ധനകമ്മി 2 3.41 ശതമാനത്തിൽ നിന്ന് 2.79 ശതമാനവും കുറഞ്ഞു.

 നികുതി ചോർത്തിയ ലോക്ക് ഡൗൺ

2020-21ൽ ലോക്ക് ഡൗൺ മൂലം തനത് സംസ്ഥാന നികുതിവരുമാനം 22148 കോടിയും നികുതിയേതര വരുമാനത്തിൽ 5466 കോടി രൂപയുടെയും കുറവുണ്ടായി. കേന്ദ്ര നികുതി വിഹിതം 11091 കോടി കുറഞ്ഞു. ധനകമ്മി 3 ശതമാനത്തിൽ നിന്ന് 4.25 ആയി ഉയർന്നു. റവന്യൂ കമ്മി 1.55ൽ നിന്ന് 2.94 ആയി.

 കേന്ദ്ര വിഹിതം 12812 കോടി

ജനുവരിൽ ഐസക് അവതരിപ്പിച്ച ബഡ് ജറ്ര് പ്രകാരം 16,550 കോടി രൂപയായിരുന്നു കേന്ദ്ര നികുതി വിഹിതം പ്രതീക്ഷിച്ചത്.ധനകാര്യ കമ്മിഷന്റെ പുതിയ റിപ്പോർട്ട് പ്രകാരം കിട്ടിയതാകട്ടെ 12812 കോടി രൂപ മാത്രം.3748 കോടിയുടെ കുറവ്. എന്നാൽ, റവന്യൂ കമ്മി ഗ്രാന്റ് ആയി 19891 കോടി കിട്ടി. ശമ്പള പരിഷ്കരണം, കൊവിഡ് തുടങ്ങിയവ മൂലം റവന്യൂ ചെലവിൽ 26 ശതമാനം വർദ്ധനവുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUDGET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.