തിരുവനന്തപുരം: സി.കെ.ജാനുവിനെ ഇടതു സർക്കാർ പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൻ.ഡി.എയുടെ ഭാഗമാകാൻ സി.കെ.ജാനു ശ്രമിച്ചതു മുതൽ അതിനെ തടയിടാൻ ശ്രമിച്ച സി.പി.എം,ഇപ്പോൾ .ജാനു ഉയർത്തുന്ന ആദിവാസി പ്രശ്നങ്ങളിൽ നിന്നും വഴി മാറ്റാനാണ് അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്. ലോക ആദിവാസി ദിനത്തിലാണ് ആദിവാസി നേതാവായ ജാനുവിന്റെ വീട്ടിൽ അതിരാവിലെ പൊലീസ് കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജാനുവിന്റെ മകൾ ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്ന ഫോൺ പൊലീസ് കൊണ്ടുപോകുകയും ചെയ്‌തു.. ജാനുവിനെതിരായ നടപടികളിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ബി.ജെ.പി സമരരംഗത്തിറങ്ങുമെന്നും പി.സുധീർ പറഞ്ഞു.
ജാനുവിനെ വേട്ടയാടുന്ന നിലപാട് അവസാനിപ്പിക്കണം: പട്ടിക മോർച്ച
വനവാസി നേതാവ് സി കെ ജാനുവിനെ വേട്ടയാടുന്ന പിണറായി സർക്കാരിന്റെ ഫാസിസ്റ്റു നടപടി അവസാനിപ്പിക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.
മകളുടെ പഠനാവശ്യത്തിനുള്ള മൊബൈൽ ഫോൺ വരെ എടുത്തു കൊണ്ട് പോയത് മൗലികവകാശങ്ങളുടെ ലംഘനമാണ് വിദ്യാഭ്യാസ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റം നടത്തിയ പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണം. സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷൻ അടിയന്തിരമായി ഇടപെടണം ഇടതുപക്ഷ ചേരിയിലല്ലാത്ത ദളിത് നേതാക്കളെ ഇല്ലായ്മ ചെയ്യാനുള്ള ഇടതുപക്ഷത്തിന്റെ ഫാസിസ്റ്റു ഭരണ കൂട ഭീകരതയാണ് സി കെ ജാനുവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |