കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതി എസ്. വിജയൻ, രണ്ടാം പ്രതി തമ്പി. എസ്. ദുർഗാദത്ത്, പതിനൊന്നാം പ്രതി പി.എസ്. ജയപ്രകാശ് എന്നിവർ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. വിജയന്റെയും തമ്പിയുടെയും ഹർജികൾ ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചിലും ജയപ്രകാശിന്റെ ഹർജി ജസ്റ്റിസ് കെ. ഹരിപാലിന്റെ ബെഞ്ചിലുമാണ് പരിഗണിച്ചിരുന്നത്. ഇവ ഒരുമിച്ച് ഒരു ബെഞ്ചിലാവും ഇനി പരിഗണിക്കുക.
ജയപ്രകാശിന്റെ ഹർജിയിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടി. സി.ബി.ഐ സ്റ്റേറ്റ്മെന്റ് നൽകുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഹർജി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |