തിരുവനന്തപുരം: എല്ലാ നടപടിക്രമങ്ങളും പാലിച്ചുമാത്രമേ സിൽവർ ലൈനിനായി സ്ഥലമേറ്റെടുക്കൂ എന്ന് മന്ത്രി കെ.രാജൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തെറ്റിദ്ധാരണയോ ആശങ്കയോ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈനുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രമാണ്. ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ഒരിടത്തും പറഞ്ഞിട്ടില്ല. ആദ്യം സാമൂഹികാഘാത പഠനം നടത്തണം. അതിന് ശേഷം ജനങ്ങളുടെ അഭിപ്രായമറിയണം.ഈ അഭിപ്രായങ്ങൾ ഒരു വിദഗ്ദ്ധ സമിതി പരിശോധിക്കും. അലെയ്ൻമെന്റിൽ എന്തെങ്കിലും ഭേദഗതി വേണമെങ്കിൽ അത് ബന്ധപ്പെട്ട ഏജൻസിയോട് ആവശ്യപ്പെടും. എല്ലാ കാര്യത്തിലും വിശദമായ പഠനവും പരിശോധനയും നടത്തിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ. രണ്ട് ഘട്ടങ്ങളായുള്ള ടെൻഡർ വഴിയാണ് സ്വകാര്യ ഏജൻസിയെ കല്ലിടാൻ ചുമതലപ്പെടുത്തിയത്. ലിഖിതമായ നിയമങ്ങൾക്കനുസരണമായാണ് എല്ലാ നടപടികളുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |