കൊച്ചി: യോഗ്യതയില്ലാത്തവർ ചികിത്സ നടത്തുന്നത് തടയാൻ നിയമം നിർമ്മിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാരിന് പരിമിതിയുണ്ടെങ്കിൽ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
രോഗങ്ങൾക്ക് ചികിത്സ അവകാശപ്പെട്ട് പരസ്യം ചെയ്യുന്നത് വിലക്കാൻ നിയമം വേണം. മരുന്നുകളുടെ പരസ്യം നൽകുന്നതിന് നിയമപരമായ അനുമതി ആവശ്യമുണ്ടെങ്കിലും രോഗങ്ങൾക്ക് ചികിത്സയുണ്ടെന്ന പരസ്യം നൽകുന്നതിന് നിലവിൽ തടസങ്ങളില്ല. പരസ്യം നൽകുന്നത് സംബന്ധിച്ച വ്യവസ്ഥകൾ കർശനമായി നടപ്പാക്കാൻ ഒരുമാസത്തിനകം സർക്കുലർ പുറപ്പെടുവിക്കാനും കോടതി സർക്കാരിന് ഉത്തരവ് നൽകി.
വിവിധ രോഗങ്ങൾക്ക് ചികിത്സ വാഗ്ദാനം ചെയ്ത് പരസ്യം നൽകാൻ അനുമതി തേടി ആയുർവേദ ഡോക്ടറായ കൊല്ലം സ്വദേശി ഡോ.കെ. സിദ്ധാർത്ഥൻ നൽകിയ ഹർജി അനുവദിച്ചാണ് കോടതിയുടെ നിർദ്ദേശം. ചികിത്സയിൽ പിഴവ് സംഭവിച്ചാൽ ഹർജിക്കാരൻ ഉത്തരവാദിയായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |