കൊച്ചി: സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കുന്ന രേഖകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ നൽകേണ്ടതില്ലെന്ന് ഹൈക്കോടതി. സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ സംബന്ധിച്ച വിദഗ്‌ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ വിവരാവകാശ കമ്മിഷൻ നിർദ്ദേശിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം സ്വദേശിയും സർക്കാർ ജീവനക്കാരുടെ സംഘടനാ നേതാവുമായ ജയചന്ദ്രനാണ് റിപ്പോർട്ട് ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയത്. എന്നാൽ ,ഇതിൽ മന്ത്രിസഭ നയപരമായ തീരുമാനം എടുത്തശേഷം റിപ്പോർട്ടിന്റെ പകർപ്പ് നൽകാമെന്ന് പൊതുഭരണ വകുപ്പിലെ പബ്ളിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകി. ഇതിനെതിരെ ജയചന്ദ്രൻ നൽകിയ അപ്പീലിൽ, റിപ്പോർട്ട് പത്തു ദിവസത്തിനകം നൽകാൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു.ഇതിനെയാണ് സർക്കാർ ചോദ്യം ചെയ്തത്. ഇതേ വ്യവസ്ഥ മന്ത്രിസഭ പരിഗണിക്കാനിരിക്കുന്ന രേഖകൾക്കും ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |