SignIn
Kerala Kaumudi Online
Tuesday, 16 September 2025 8.06 PM IST

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, എക്‌സിറ്റ് പോളുകൾ തയ്യാറാക്കിയവ‌ർക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന് ഇ പി ജയരാജൻ

Increase Font Size Decrease Font Size Print Page
e-p-jayarajan

കണ്ണൂർ: ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എക്‌സിറ്റ് പോളുകൾ സംശയാസ്പദമാണെന്നും എൽ‌ഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എക്‌‌സിറ്റ് പോളുകൾ തയ്യാറാക്കിയവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടാകുമെന്നും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞതുപോലെയുളള ഫലമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക്‌സഭാ തിരഞ്ഞെ‌ടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

'ബിജെപി പറഞ്ഞതുപോലെയുള്ള പ്രവചനമാണ് ഉണ്ടായിരിക്കുന്നത്. അതിനാൽത്തന്നെ അത് വിശ്വസനീയമല്ല. ശാസ്ത്രീയമായ നിഗമനത്തിന്റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോൾ. അതിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് സംശയിക്കുകയാണ്. ഇതുവരെ ബിജെപി പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു നിലപാടാണ് എല്ലാ എക്സിറ്റ് പോളുകളും സ്വീകരിച്ചിട്ടുള്ളത്.

അതുകൊണ്ട് ഇന്ത്യ മുന്നണി നേതാക്കൾ പറഞ്ഞതുപോലെ വോട്ടെണ്ണൽ സമയത്ത് അതീവ ജാഗ്രതയുണ്ടാകണം. എല്ലാ മേഖലയിലും ജാഗ്രതയോടെ ചിന്തിക്കേണ്ടതുണ്ടെന്ന ഇന്ത്യ മുന്നണിയുടെ നിലപാട് ശരിവക്കുന്നതാണ് എക്സിറ്റ് പോൾ ഫലം.കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. ജനങ്ങളുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. കേരളം മതനിരപേക്ഷതയുടെ നാടാണ്. ന്യൂ ജനറേഷൻ വിദ്യാസമ്പന്നരാണ്. ലോക കാര്യങ്ങൾ നിരീക്ഷിക്കുന്നവരാണ്. അവരുടെ നിലപാട് തന്നെ മതനിരപേക്ഷതയാണ്. അതിനാൽത്തന്നെ ബിജെപി കേരളത്തിൽ വരാൻ പൊതുജനങ്ങൾ ആഗ്രഹിക്കുന്നില്ല. രണ്ട് ദിവസം മാത്രമല്ലേയുള്ളു വോട്ടെണ്ണലിന്. അതിനുശേഷം എല്ലാം വ്യക്തമാകും'- ജയരാജൻ പ്രതികരിച്ചു.

അതേസമയം, നരേന്ദ്രമോദി മൂന്നാമതും അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. എൻ.ഡി.എ സഖ്യത്തിന് 350ലേറെ സീറ്റുകൾ കിട്ടുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ പറയുന്നത്. എൻ.ഡി.എ സഖ്യത്തിന് 359 സീറ്റുകൾ കിട്ടുമെന്ന് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ സർവേ പറയുന്നു. ഇന്ത്യ സഖ്യം 154 സീറ്റുകൾ നേടും. മറ്റുള്ളവർ 30 സീറ്റുകൾ നേടുമെന്നാണ് പ്രവചനം.

റിപ്പബ്ലിക് ടിവി സർവേ പ്രകാരം എൻ.ഡി.എയ്ക്ക് 353 മുതൽ 359 സീറ്റുകൾ വരെ ലഭിക്കും. സീ പോൾ സർവേയിൽ എൻ.ഡി.എയ്ക്ക് 353 മുതൽ 359 സീറ്റുകൾ വരെയും ഇന്ത്യസഖ്യത്തിന് 133 സീറ്റുകളും മറ്റുള്ളവർക്ക് 72 സീറ്റുകളും പ്രവചിക്കുന്നു.ഇന്ത്യാ ടുഡേ – ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ‌ സർവേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്നാട്ടിൽ 26 മുതൽ 30 സീറ്റ് വരെയും എൻ,​ഡി,​എയ്ക്ക് 1 മുതൽ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവർക്ക് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.

കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സ‌വേ ഫലം. യുഡിഎഫിന് 17 മുതൽ 19 സീറ്റ് വരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെയും നേടുമെന്നും എബിപി ന്യൂസ് പ്രവചിക്കുന്നു. തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.ടെെംസ് നൗവിന്റെ എക്സിറ്റ് പോൾ ഫലം അനുസരിച്ച് എൽ.ഡി.എഫ് കേരളത്തിൽ നാല് സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യു.ഡി.എഫ് 14മുതൽ 15 വരെയും എൻ.ഡി.എ ഒന്നും നേടുമെന്നാണ് ടെെംസ് നൗവിന്റെ പ്രവചനം. എൻ.ഡി.എ തൃശൂരിൽ ജയിക്കുമെന്നാണ് പ്രവചനം.


ഇന്ത്യ ടുഡേ - ആക്‌സിസ് മെെ ഇന്ത്യയുടെ സർവേ ഫലം അനുസരിച്ച് കേരളത്തിൽ എൻഡിഎ ഒരു സീറ്റ് നേടും. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്നാണ് ഇന്ത്യ ടുഡേയുടെ പ്രവചനം. യു.ഡി.എഫ് 17മുതൽ 18 സീറ്റ് വരെയും എൽ.ഡി.എഫ് ഒരു സീറ്റ് വരെയും നേടുമെന്ന് പ്രവചനമുണ്ട്.ഇന്ത്യടിവി - സിഎൻഎക്‌സിന്റെ സർവേ ഫലവും യു.ഡി.എഫിന് അനുകൂലമാണ്. യു.ഡി.എഫ് - 13 മുതൽ 15 വരെ സീറ്റുകൾ നേടാൻ സാദ്ധ്യതയുണ്ട്. എൽ.ഡി.എഫ് മൂന്ന് മുതൽ അഞ്ചും എൻ.ഡി.എ ഒന്ന് മുതൽ മൂന്നും സീറ്റുകൾ നേടാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.

കേരളത്തിൽ യു,​ഡി.എഫിന് മുൻതൂക്കമെന്നാണ് ജൻ കി ബാത്തിന്റെ പ്രവചനം. 14 മുതൽ 17 സീറ്റുകൾ വരെ യു.ഡി.എഫ് നേടുമെന്നും എൽ.ഡി.എഫ് മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെ നേടുമെന്നുമാണ് പ്രവചനം. ബി.ജെ.പി പൂജ്യം മുതൽ ഒരു സീറ്റിന് വരെയുള്ള സാദ്ധ്യതയാണ് പറയുന്നത്.

TAGS: REACTION, BJP, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.