തിരുവനന്തപുരം: വ്യവസായവുമായി ബന്ധപ്പെട്ട കാലഹരണം വന്ന ചട്ടങ്ങൾ പരിഷ്‌കരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പരിസ്ഥിതി, തൊഴിലാളി സൗഹൃദമായ ഉത്തരവാദ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരമാവധി നിക്ഷേപം ആകർഷിക്കാനാണ് ശ്രമം. കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസും ചെറുകിട വ്യവസായ അസോസിയേഷനും വെവ്വേറെ സംഘടിപ്പിച്ച വെർച്വൽ സംവാദ പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്സിനായി കഴിഞ്ഞ സർക്കാർ സ്വീകരിച്ച നടപടികൾ മികച്ച ഫലം ഉണ്ടാക്കിയെന്നും നിക്ഷേപ പ്രോത്സാഹനത്തിനായി സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ ഉണ്ടാകുമെന്നും സി.ഐ.ഐയും ചെറുകിട വ്യവസായ അസോസിയേഷനും വ്യക്തമാക്കി.
ഗെയിൽ പൈപ്പ്ലൈൻ, കേരള ബാങ്ക്, നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി തുടങ്ങിയവ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിനുള്ള ഉദാഹരണമാണെന്ന് സി.ഐ.ഐ കേരള ചെയർമാൻ ശ്രീനാഥ് വിഷ്ണു പറഞ്ഞു. അനാവശ്യമായ ലൈസൻസുകൾ ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ചർച്ചകൾക്ക് മറുപടി നൽകി. കേരള ബ്രാൻഡ് വികസിപ്പിക്കാൻ ശ്രമിക്കും. വ്യവസായ സംരംഭകരുമായി ചേർന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |