തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെയും ഇന്നുമായി ആറ് ബില്ലുകൾ വീതം ചർച്ചയ്ക്കെടുക്കാനുള്ള കാര്യോപദേശകസമിതി റിപ്പോർട്ട് മടക്കി അയയ്ക്കണമെന്ന് ക്രമപ്രശ്നത്തിൽ പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. നിയമനിർമ്മാണത്തിന് ആവശ്യമായ സമയം നീക്കിവയ്ക്കണം. ഇന്നലെയും ഇന്നുമായി നിയമസഭ പന്ത്രണ്ട് ബില്ലുകൾ പരിഗണനയ്ക്കെടുക്കുന്നതിനെയാണ് പ്രതിപക്ഷം എതിർത്തത്.
ഒരു ദിവസം ആറ് ബില്ലുകൾ ചർച്ചയ്ക്കെടുക്കുന്നത് അസാധാരണമാണ്. ഒരു ബില്ലിന് ഒന്നരമണിക്കൂർ വരെ ചർച്ച ചെയ്ത സംഭവവും നിയമസഭയിലുണ്ട്. മൂന്ന് ബില്ലുകൾ സഭയിൽ വന്നപ്പോൾ എതിർത്തവരാണ് ഇപ്പോൾ ആറെണ്ണം ഒരുമിച്ചെടുക്കുന്നത്. ലോകായുക്തയുടെ ചിറകരിയുന്ന ബില്ല് പോലും അരമണിക്കൂർ ചർച്ചയിലേക്ക് ചുരുക്കുകയാണ്. അത് അംഗീകരിക്കാനാവില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
എന്നാൽ പ്രത്യേക സാഹചര്യത്തിലാണ് കാര്യോപദേശക സമിതിക്ക് ഇങ്ങനെ തീരുമാനമെടുക്കേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ഇതംഗീകരിച്ച സ്‌പീക്കർ വിഷ്ണുനാഥിന്റെ ക്രമപ്രശ്നം തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |