കൊച്ചി: ചാർജ് വർദ്ധനയിൽ ഉൾപ്പെടെ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് 21 മുതൽ സംസ്ഥാനത്തെ സ്വകാര്യബസുകൾ ഓട്ടം നിറുത്തുമെന്ന് ബസുടമ സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. നവംബർ ഒൻപത് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം, ആവശ്യങ്ങൾ പരിഗണിക്കാമെന്ന മന്ത്രി ആന്റണി രാജുവിന്റെ ഉറപ്പിന്മേൽ പിൻവലിച്ചിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും തീരുമാനമുണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ബസ് ചാർജ്, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധന ഉടൻ നടപ്പാക്കണമെന്നും കൊവിഡ് കാലത്തെ വാഹന നികുതി പൂർണമായും ഒഴിവാക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |