തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ പ്രവർത്തനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് ചുമതല നൽകി സർക്കാർ കാഴ്ചക്കാരായി. ആരോഗ്യ സെക്രട്ടറിയടക്കമുള്ള ചില ഐ.എ.എസ് ഉദ്യോഗസ്ഥർ നിയന്ത്രണ പ്രവർത്തനങ്ങളെ ഹൈജാക്ക് ചെയ്‌തു. സർക്കാർ ആശുപത്രികളിലെ ജനറൽവാർഡിൽ കിടക്കയ്‌ക്ക് 750 രൂപ ഏർപ്പെടുത്തിയ തീരുമാനം ഇതിനുദാഹരണമാണ്. ഉത്തരവ് പിൻവലിക്കാൻ മന്ത്രിയും തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥർ എഴുതി നൽകുന്നതിന് താഴെ ഒപ്പുവയ്ക്കാതെ സാമാന്യബുദ്ധി ഉപയോഗിക്കാൻ ഭരണാധികാരികൾ തയ്യാറാകണം.
കൊവിഡ് രോഗികൾ 38 ലക്ഷം കവിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട ആരോഗ്യഡേറ്റ കേരളം മാത്രം മറച്ചുവയ്‌ക്കുകയാണ്. മൂന്നാം തരംഗത്തെ തടയുന്നതിനുള്ള തന്ത്രം ആവിഷ്കരിക്കുന്നതിനെ ഇത് തടസപ്പെടുത്തും. ഒരാൾ പോസിറ്റീവായാൽ 20 പേരെ ടെസ്റ്റ് ചെയ്യണമെന്നിരിക്കെ, 1:1.5 എന്ന രീതിയിലാണ് കേരളത്തിലെ കണക്ക്. വാക്സിൻ ചലഞ്ച് ഫണ്ടായി 817 കോടി സ്വരൂപിച്ചിട്ട് 29 കോടി മാത്രമാണ് ചെലവഴിച്ചത്. ഇതുപയോഗിച്ച് സ്വകാര്യ ആശുപത്രികളിൽ വാക്സിന് സബ്സിഡി ഏർപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |