ആലപ്പുഴ: എസ്.ഡി കോളേജിലെ ജലവിഭവ ഗവേഷണ കേന്ദ്രം സ്ഥാപകനും മുഖ്യ ഗവേഷകനുമായ പ്രൊഫ ഡോ.ജി.നാഗേന്ദ്ര പ്രഭുവിനും കോളേജിലെ 'ഐക്കോടെക്' എന്ന വിദ്യാർത്ഥി സ്റ്റാർട്ടപ്പ് സി.ഇ.ഒ വി. അനൂപ് കുമാറിനും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ക്ഷണം ലഭിച്ചു. 29, 30 തിയതികളിലായി മണിപ്പൂരിലെ ഇംഫാലിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കായലുകളുടെയും തടാകങ്ങളുടെയും പുനരുജ്ജീവനത്തിനായി നടത്തുന്ന ദ്വിദിന ശില്പശാലയിൽ പങ്കെടുക്കാനാണ് ക്ഷണം . കോളേജിലെ ജലവിഭവ ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തലുകൾ ഉപയോഗിച്ചാണ് ഐക്കോടെക് കുളവാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, മണിപ്പൂരിലെ ലോക്താക്ക് തടാക വികസന അതോറിട്ടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
കുളവാഴ ഉപയോഗിച്ച് ഹസ്തനിർമ്മിത കടലാസ്, ബുക്ക്, പേന, കലണ്ടർ, പെയിന്റിംഗ്, ക്ഷണക്കത്തുകൾ, ബിസിനസ് കാർഡുകൾ, ലാംപ് ഷൈയ്ഡുകൾ തുടങ്ങി വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഐക്കോടെക് നിർമിക്കുന്നുണ്ട്. കുളവാഴ മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ സാധാരണ ജനങ്ങൾക്ക് ഇതര ജീവനോപാധി, അധിക വരുമാനം എന്നിവ ലക്ഷ്യം വച്ചുകൊണ്ടാണ് ഇവരുടെ പ്രവർത്തനം. യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 2019-22 വിജയകരമായി പൂർത്തീകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പ്രിവിലേജ് കാർഡ് സ്വന്തമാക്കിയ സ്റ്റാർട്ടപ്പാണ് ഐക്കോടെക്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇന്ത്യ പ്ലാസ്റ്റിക് ചാലഞ്ച് അവാർഡ് 2019ൽ നേടി. ഹരീകൃഷ്ണ, എസ്.ആര്യ, ലക്ഷ്മി.കെ.ബാബു, നിവേദിത.എൻ.പ്രഭു എന്നിവരാണ് മറ്റ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |