ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡിൽ മറ്റത്തിൽ വീട്ടിൽ ജയരാജിന്റെയും വിഷ്ണുവിന്റെയും നേതൃത്വത്തിൽ നടത്തിയ മത്സ്യക്കൃഷിയിൽ മികച്ച വിളവ്. ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദ കോഴ്‌സ് പൂർത്തിയായ ജയരാജിന്റെ വീടിനോട് ചേർന്ന വലിയ കുളങ്ങളിലാണ് കൃഷി നടത്തിയത്. നാടൻ ചെമ്പല്ലിയും തിലോപ്പിയും വലനിറയെ വീശിയെടുത്തു. പ്രാദേശിക മാർക്കറ്റിൽ കിലോയ്ക്ക് 250 രൂപ നിരക്കിലാണ് വിൽപ്പന.
വിളവെടുപ്പ് കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ, ലോക്കൽ സെക്രട്ടറി എൻ.കെ. നടേശൻ,പഞ്ചായത്തംഗം ടി.പി. കനകൻ, കർഷക അവാർഡ് ജേതാവ് എസ്.പി. സുജിത്ത് എന്നിവർ പങ്കെടുത്തു. അടുക്കള അവശിഷ്ടങ്ങളാണ് തീറ്റയായി നൽകിയത്. സുഹൃത്തുക്കളായ ഇവർ വിദ്യാഭ്യാസം കഴിഞ്ഞ് തൊഴിൽ രഹിതരായി നിന്ന സമയത്താണ് മത്സ്യക്കൃഷിയിലേയ്ക്ക് തിരിഞ്ഞത്. ആദ്യ വിളവെടുപ്പ് വിജയകരമായ ആവേശത്തിൽ നാടൻ വരാൽ വളർത്തൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |