കൊച്ചി: മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ജിയോളജി ഉദ്യോഗസ്ഥരുടെ നിരന്തര പരിശോധനയും പിഴ ഈടാക്കലും കാരണം സംസ്ഥാനത്തെ ടോറസ്, ടിപ്പർ സർവീസുകൾ നിർത്തിവയ്ക്കേണ്ട സാഹചര്യമാണെന്ന് കേരള ടോറസ്, ടിപ്പർ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 50,000 മുതൽ 60,000 വരെ പിഴ ഈടാക്കിയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്തുമാണ് ഉദ്യോഗസ്ഥർ പീഢിപ്പിക്കുന്നത്. പ്രശ്നത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജോസഫ് നെല്ലിമറ്റം, സെക്രട്ടറി ജോൺസൺ പടമാടൻ, വൈസ് പ്രസിഡന്റ് പി.എ. ജനീഷ്, ജോ. സെക്രട്ടറി സി.എ. നൗഷാദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |