കൊച്ചി: കർശന നിയന്ത്രണങ്ങൾക്കിടയിലും ജില്ലയിലെ കൊവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ പത്തുദിവസത്തിനിടയിൽ വിവിധ ആശുപത്രികളിലായി 18,973 പേരാണ് പുതുതായി ചികിത്സയിലുള്ളത്. ദിനംപ്രതി രോഗമുക്തരാകുന്നവരുടെ കണക്കും പുതുതായി പോസിറ്റീവാകുന്നവരുടെ സംഖ്യയും തമ്മിൽ തട്ടിക്കിഴിച്ചിട്ടും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 54,590 ആണ്. ഇന്നലെ ഉച്ചവരെയുള്ള കണക്കാണ് ഇത്. 5030 പേർക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 4988 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. കഴിഞ്ഞമാസം 25 മുതൽ ഇന്നലെ വരെ 4ദിവസം പ്രതിദിനവർദ്ധനവ് 5000 കടന്നു.
വീടിന് പുറത്തിറങ്ങുന്നവർ ഇരട്ട മാസ്ക് ധരിക്കണമെന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ മാത്രമെ സമ്പർക്കവ്യാപനം ഒരുപരിധിവരെയെങ്കിലും തടയാനാകു എന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 27 പേരുടെ വൈറസിന്റെ ഉറവിടം വ്യക്തമല്ല.
തൃപ്പൂണിത്തുറ (147), പള്ളുരുത്തി (143), ചേരാനല്ലൂർ (136), തൃക്കാക്കര (134), രായമംഗലം (110), ചെങ്ങമനാട് (102) എന്നിവിടങ്ങളിൽ പ്രതിദിന രോഗവാഹരുടെ എണ്ണം ഇന്നലെ നൂറ് കടന്നു. തൃക്കാക്കരയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂക്ഷമായ വർദ്ധനവാണ്.
ഇന്നലെ 4,235 പേർ രോഗ മുക്തിനേടിയപ്പോൾ 3,876 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ സംഖ്യ ഒരുലക്ഷത്തിനടുത്താണ് - 98,370.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |