തൃക്കാക്കര: അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണം ഉടൻ ആരംഭിക്കും. ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി യോഗമാണ് ഇതുസംബന്ധിച്ച് ഇതുസംബന്ധിച്ച തീരുമാനമെടുത്തു. ഭക്ഷണ കിറ്റുകളുടെ വാർഡ് തല വിതരണം, പ്രചരണം, വോളണ്ടിയർമാരുടെ സേവനം ലഭ്യമാക്കൽ തുടങ്ങിയവ യോഗം വിലയിരുത്തി. 5000 ഭക്ഷ്യകിറ്റുൾ ആദ്യഘട്ടത്തിൽ നൽകും. സപ്ലൈകോ കിറ്റുകൾ തയാറാക്കും. അരിയടക്കം രണ്ടാഴ്ചത്തേക്കാവശ്യമായ ഭക്ഷ്യസാധനങ്ങളാണ് കിറ്റിലുണ്ടാകുക.ശനിയാഴ്ച 97 അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ ജില്ലാ ലേബർ ഓഫീസറും അസി. ലേബർ ഓഫീസർമാരും സന്ദർശിച്ചിരുന്നു. ലോക്ക് ഡൗൺ ആരംഭിച്ച സാഹചര്യത്തിൽ പരമാവധി തൊഴിലാളികളെ നേരിൽ കണ്ട് സ്വീകരിക്കേണ്ട മുൻകരുതലിനെ സംബന്ധിച്ച് സംസാരിച്ചു. കൊവിഡ് വ്യാപനത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ബുദ്ധിമുട്ടുകൾ നേരിട്ടാൽ 'ജില്ലാ ലേബർ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാമെന്നും തൊഴിലാളികളെ അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പറുകളടങ്ങുന്ന പോസ്റ്ററുകൾ തൊഴിലാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നുണ്ട്.ജില്ലയിൽ 29,427 അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. ജില്ലാ ലേബർ ഓഫീസിൽ കൺട്രോൾ റൂം സജീവമാണ്.
കിറ്റിലുള്ളത്
കടല, ആട്ട, ഉപ്പ്, സൺ ഫ്ളവർ ഓയിൽ, പരിപ്പ്, സവാള, ഉരുളക്കിഴങ്ങ്, മുളകുപൊടി, അഞ്ച് മാസ്കുകൾ എന്നിങ്ങനെ പത്ത് ഇനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |